ആറ്റിങ്ങല്‍-വര്‍ക്കല റൂട്ടില്‍ ബസ്സോടിച്ച് ഞെട്ടിച്ച മീനാക്ഷിയുടെ പ്രകടനം ഇപ്പോൾ യൂറോപ്പിലെ റോഡുകളിലാണ്. ജര്‍മനിയിലെ ഫുര്ത്തി ലെ സർക്കാർ ബസിൽ മീനാക്ഷിയുടെ ഡ്രൈവിങ്ങിന് ഫുൾ കൈയ്യടി.
യൂറോപ്പിലെ ആദ്യ മലയാളി വനിതാ ബസ് ഡ്രൈവര്‍ എന്ന പദവിയിലേക്കുള്ള 'ഡ്രൈവിങ്ങിലാണ് ' മീനാക്ഷി.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ മീനാക്ഷിയുടെ
അച്ഛന് നിരവധി സംഗീതക്കച്ചേരികള്‍ നടത്തി
ഗായകനാണ്. ഹൈസ്കൂള്‍ കാലത്ത് സംഗീതപഠനം തുടങ്ങിയ മീനാക്ഷി സ്വാതി തിരുനാള്‍ കോളേജില്‍ നിന്ന് ബി.എ.മ്യൂസിക് രണ്ടാംറാങ്കോടെ പാസ്സായി.വഴുതക്കാട് വിമന്‍സ് കോളേജില്‍ പി.ജി.പഠനം പൂർത്തീകരിച്ച ശേഷം സംഗീതാധ്യാപികയായി വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു.
മുടി വളർത്താം, ശാസ്ത്രീയമായിത്തന്നെ
കുട്ടിക്കാലം തൊട്ടേ ഡ്രൈവിങ്ങിനോട് താത്പര്യമുണ്ടായിരുന്ന മീനാക്ഷിയുടെ മുത്തച്ഛൻ ആറ്റിങ്ങല്‍- കോട്ടയം റൂട്ടിലെ ആദ്യ സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നേരത്തെ തന്നെ ഡ്രൈവിങ്ങ് പഠിച്ച് ഹെവി വെഹിക്കിള്‍ ലൈസന്‍സ് എടുത്തു.
ഇതിനിടെയാണ് മാള്‍ട്ടയിലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ (എം.പി.ടി) കയറിക്കൂടാനായി ലോക്കല്‍ റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറിയത്.അവിടെ വച്ച് യൂറോപ്യന്‍ ഹെവി ലൈസന്‍സ് സ്വന്തമാക്കിയശേഷം ജര്‍മനിയില്‍ തന്നെ ഡ്രൈവറായി.മുഴുവൻ മലയാളി വനിതകൾക്കും മാതൃകയാവുകയാണ്
മീനാക്ഷിയുടെ ജീവിതം.
'ബിസി' ബിസിനസ്സിൽ ബിസിയാണ്
March 29, 2024 05:40 PMചരിത്രം തിരുത്തി ഒരു വിജയഗാഥ : ഐഐടിയുടെ ആദ്യ വനിതാ സാരഥിയായി പ്രീതി അഘാലയം
July 31, 2023 05:29 PMസുമി സിറിയക്ക് പറയുന്നു ; മീനച്ചിലാറ്റിൽ നീന്തിത്തുടങ്ങിയ ജീവിത കഥ
May 25, 2023 05:37 PM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.